കോഴിക്കോട്: ബേപ്പൂരിന് സമീപം അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ അണക്കാൻ കോസ്റ്റ് ഗാർഡും. തീ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലാണ് കോസ്റ്റ് ഗാർഡും രക്ഷ പ്രവർത്തനത്തിനായി എത്തിയത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കായി തീ വ്യാപിക്കുകയാണ് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടുമാണ് രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥത്തേക്ക് എത്തിച്ചത്.
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. അതേസമയം 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അപകടം നടന്ന സമയം 40 ജീവനക്കാർ കപ്പലിലുണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ 18 ജീവനക്കാർ കടലിലേക്ക് ചാടി. കുറച്ച് ജീവനക്കാർക്ക് പൊള്ളൽ ഏറ്റിട്ടുണ്ട്. പൊള്ളലേറ്റ ജീവനക്കാർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.






