വൈത്ത് സിറ്റി: നീണ്ട ഇടവേളക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമായി. ഇന്ന് രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ജസീറ എയർവേയ്സ് സർവീസ് നടത്തുന്ന ടെർമിനൽ 5ൽ നിന്നാണ് ആദ്യ വിമാനങ്ങൾ പറന്നുയർന്നത്. രാവിലെ ഒൻപത് മണിയോടെ തന്നെ കെയ്റോയിലേക്കും ഇസ്താംബൂളിലേക്കും ഉൾപ്പെടെയുള്ള മൂന്ന് സർവീസുകൾ കൃത്യസമയത്ത് പുറപ്പെട്ടു. കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങൾ ടെർമിനൽ 4ൽ നിന്നാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, മനില, കെയ്റോ, അമ്മാൻ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. വരും ആഴ്ചകളിൽ ലണ്ടൻ, റിയാദ് തുടങ്ങി മുപ്പത്തിയഞ്ചോളം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം വീണ്ടും തുറന്നത് കുവൈത്തിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




