Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസ്, റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര നടത്തുന്നത് പ്രായോഗികമല്ലെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി.

റിസർവേഷൻ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ സർവീസ് കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കാൻ നിർദ്ദേശം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധിക ബജറ്റ് ആവശ്യമായിരിക്കുമെന്നും പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ ശമ്പളത്തിനും പെൻഷനും നൽകുന്ന 80 കോടി രൂപയെ പുറമെ ഇത് വരുമാന നഷ്ടം ആയി ഉണ്ടാകും.

കോവിഡ് മുൻപും പ്രതിദിനം 35 ലക്ഷം യാത്രക്കാർ ഉപയോഗിച്ച കെഎസ്ആർടിസി സർവീസ്, ഇപ്പോൾ 20–25 ലക്ഷം യാത്രക്കാരായി കുറഞ്ഞിട്ടുണ്ട്. സൗജന്യ യാത്ര ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു, ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. ഭാവിയിൽ മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Advertisement
WhiteswanTV Footer