സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. സംഭവത്തിൽ ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിഭാഷകനായ ബോബി ഹിൽ മുഖേനയാണ് വാർണർ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം. സിഡ്‌നിയിൽ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാർണർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഓഗസ്റ്റ് 18ന് കേസിൽ വിധി പറയും. ഓസ്‌ട്രേലിയയിലെ നിയമപ്രകാരം, കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്കും 2,200 ഡോളർ വരെ പിഴയും പരമാവധി ഒമ്പത് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.


