തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ ഇന്ന് ഔപചാരികമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ സമർപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് ശ്രീവതസം ഗസ്റ്റ് ഹൗസ് പരിസരത്താണ് ചടങ്ങ് നടന്നത്.
23 നവംബർ 1982ലാണ് ആദ്യമായി സ്ഥാപിച്ച പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് സമർപ്പിച്ചത്. 2022-ൽ ഒരു തവണ നവീകരിച്ച് സമർപ്പിച്ചിരുന്നുവെങ്കിലും കേശവനുമായുള്ള യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആനപ്രേമികളും നാട്ടുകാരും വ്യാപകമായി പ്രതിഷേധം നടത്തുന്നതിനെ തുടർന്ന് ദേവസ്വം വീണ്ടും നവീകരണത്തിന് തീരുമാനമെടുത്തത്.
പുതിയ നവീകരണത്തിൽ വിവിധ ഫോട്ടോകളും ചരിത്രരേഖകളും പഠിച്ച ശേഷമാണ് കേശവന്റെ മുഖഭാവം, ശരീരഘടന, മഹത്വം എന്നിവ യഥാർത്ഥത്തിന് ഏറ്റവും അടുത്ത രീതിയിൽ പുനരാവിഷ്കരിച്ചതെന്ന് ശില്പി എളവള്ളി നന്ദൻ വൈറ്റ്സ്വാൻ ന്യൂസിനോട് പറഞ്ഞു.






