ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പിടുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ അറിയിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാർ ഔദ്യോഗികമായി ഒപ്പിടുന്നത്.
കരാറിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഉയർത്തുകയാണ് ലക്ഷ്യം. കൂടാതെ, അടുത്ത 15 വർഷത്തിനിടെ ഏകദേശം 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.




