പഞ്ചാബ്: . ഐപിഎല്‍ ക്രിക്കറ്റില്‍ ശനിയാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ വിജയം.പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയും സഞ്ജുവിന്റേ 26 പന്തില്‍ 38 റണ്‍സും റിയാന്‍ പരാഗിന്റെ 25 പന്തില്‍ 43 റണ്‍സും 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ ആര്‍ച്ചറാണ് വീഴ്ത്തിയത്.
നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 205 റണ്‍സെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. 38 റണ്‍സെടുത്ത സ്ഞജു സാംസണെ ഫെര്‍ഗൂസണ്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.
ഏറെക്കാലത്തിന് ശേഷം ഫോമിലെത്തിയ ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നും ഫോറും അഞ്ച് സിക്‌സറും പറത്തി ജയ്‌സ്വാള്‍ 67 റണ്‍സെടുത്തു. നിധീഷ് റാണ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സ് എടുത്ത ശേഷം പുറത്താവുകയായിരുന്നു. പരാഗും ഹെയ്റ്റ്‌മെയറും ചേര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടക്കാന്‍ സഹായിച്ചത്. ഹെയ്റ്റമയര്‍ 12 പന്തില്‍ 20 റണ്‍സും ജുറൈല്‍ 5 പന്തില്‍ 13 റണ്‍സും നേടി.പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പുരില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം 200 റണ്‍സ് കടക്കുന്നത്.
രാജസ്ഥാനെ രക്ഷിക്കാനെത്തിയ സഞ്ജുവിന്റെ തിരിച്ചു വരവ് വെറുതെയാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പരുക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്ട് പ്ലെയറായാണ് സഞ്ജു ടീമിലിടം നേടിയത്. റിയാന്‍ പരാഗ് ആയിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു രാജസ്ഥാന്റെ ജയം. പോയിന്റ് ടേബിളില്‍ 9-ാം സ്ഥാനത്താണ് രാജസ്ഥാന്‍. സഞ്ജു നേതൃസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ഇതിനൊരറുതിയുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






