അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്. സൗദി അറേബ്യയ്‌ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ പൂർണമായും തുരത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലെ സിത്രയിൽ ഉണ്ടായ ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അബുദാബിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ അധികൃതർ അറിയിച്ചു. എന്നാൽ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ താഴെ വീണതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ജോർദാനും ഈജിപ്തും സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.






