കൊച്ചി: കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭറാക്കറ്റിന്റെ നടത്തിപ്പുകാരൻ 28 കാരനായ മണ്ണാർക്കാട്ടുകാരൻ. കൊച്ചി ഇടപ്പള്ളിയിൽ ഹോട്ടൽ നടത്തിയിരുന്ന ഇയാൾ അനാശാസ്യ കേന്ദ്രം ആരംഭിച്ചത് വൻലാഭം പ്രതീക്ഷിച്ച്. മണ്ണാർക്കാട് പുല്ലശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലിയാണ് പൊലീസ് റെയ്ഡിൽ കുടുങ്ങിയത്.
മണ്ണാർക്കാട് സ്വദേശികളായ ആമ്പഴക്കോടൻ വീട്ടിൽ മൻസൂർ അലി (30),പുത്തൻപുരയ്ക്കൽ വീട്ടിൽ പി.പി. ഷെരീഫ് (26), ചങ്ങനാശേരി സ്വദേശിയായ ഇടപാടുകാരൻ എന്നിവരും ഇയാൾക്കൊപ്പം അറസ്റ്റിലായി. 80,000 രൂപയും 12 മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇടപ്പളിയിലും എറണാകുളം സൗത്തിലും നടത്തിയ റെയ്ഡിൽ ആറ് ഉത്തരേന്ത്യൻ സ്വദേശിനികളെ രക്ഷപ്പെടുത്തിയിരുന്നു. എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.
Content: Mannarkkad native is the main link in the online sex racket in Kochi






