തിരുവന്തപുരം: മാല മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയ ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. നീതി ഉറപ്പിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി ബിന്ദുവിന് ഉറപ്പ് നൽകി. അതേസമയം ബിന്ദുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എത്തിയിരുന്നു. , തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്നും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
അതേസമയം ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അറിയിച്ചു.റിപ്പോർട്ട് പരിശോധിച്ച് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. കൂടാതെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപിയും എത്തിയിരുന്നു . മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് എഡിജിപി വീണ്ടും പോലീസുകാർക്ക് മുന്നറിയിപ്പ് നൽകിയത്.






