ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദുക്കളുടെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി ആൾക്കൂട്ട അക്രമം. ശനിയാഴ്ച പുലർച്ചെയോടെയാണ് വ്യാപകമായ ആക്രമണം ഉണ്ടായത്.
ഒരു തർക്കത്തിനിടെ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന്, അതിന് പിന്നിൽ ഹിന്ദുക്കളാണെന്നാരോപിച്ച് കൂട്ടം സംഘടിച്ച് ആക്രമണം നടത്തുകയായിരുന്നു. വീടുകൾക്കും കടകൾക്കും നേരെ കല്ലേറും വാഹന നശീകരണവും നടന്നു. നിരവധി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം ഉറപ്പുനൽകി.




