ജെറുസലേം: ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ സ്വാഗതം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലി ബന്ദികളുടെ മോചനം ഒരു സുപ്രധാന ചുവടുവെപ്പായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസ് പ്രതികരിച്ചു. ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണമാറ്റത്തിനും തയ്യാറാണെന്നും, മധ്യസ്ഥ ചർച്ചകൾക്കായി തുറന്നുവെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. മറ്റു ഉപാധികളുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച വേണമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.






