മലപ്പുറം: 22 വർഷത്തെ തുടർച്ചയായ സിപിഎംഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ. തിരഞ്ഞെടുപ്പിലെ മിഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നുയുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായിപുറത്താറക്കിയ ജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയുംഭംഗിയായി സമയബന്ധിതമായി മുജീബ് താനാളൂർ നിർവഹിച്ചു.കൂടാതെ പ്രചരണത്തിനായിസ്ക്രിപ്പ്റ്റ് എഴുതിപത്തോളം റീൽസ് വീഡിയോസുംപുറത്തിറക്കി.
താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതലനൽകിയതിനൊപ്പംസിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ7, 12, 2 വാർഡുകളിലെവിജയത്തിൻ്റെ ചാലകശക്തിയുമായി പ്രവർത്തിച്ചു.കഴിഞ്ഞ പത്തുവർഷമായിതാനാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്ലാനിങ് കമ്മിറ്റി അംഗമായും താനുർഎം എൽ എ ശ്രീവി. അബ്ദുറഹിമാൻ നിയമസഭയിലെക്ക്മത്സരിച്ച രണ്ട് തവണയുംവാർറൂംചുമതലക്കാരനായുംപ്രവർത്തിച്ച അനുഭവ സമ്പത്ത് മുജീബിനുണ്ട്.
യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്നനിറമരുതൂർ പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോഴുംമൃഗീയ ഭൂരിപക്ഷത്തിന്22 വർഷങ്ങൾക്ക് ശേഷംതാനാളുർ പഞ്ചായത്ത് ഭരണം യുഡിഎഫിന്ലഭിച്ചതിൽ പ്രധാന പങ്ക്മുജീബ് താനാളൂരിൻ്റെതായിരുന്നു.13 മുതൽ 17 വരെ സിറ്റുകൾ നേടി താനാളൂരിൽ യുഡി എഫ് ജയിക്കുമെന്ന് മുജീബ് താനാളൂർ തിരഞ്ഞെടുപ്പിന് മുൻപേ പ്രവചിച്ചിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് താനാളൂർ ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വ എപി സ്മിജിയുടെയും പൊന്മുണ്ടം ഡിവിഷനിൽ നിന്നും വിജയിച്ച ബഷീർ രണ്ടത്താണിയുടെയുംതിരഞ്ഞെടുപ്പ് മിന്നും വിജയത്തിന് പിന്നിലെസോഷ്യൽ എഞ്ചിനിയറിംഗ് പ്രവർത്തിപ്പിച്ചതും മുജീബ് താനാളുർ ആയിരുന്നു.










