നോർക്ക കെയർ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇന്ത്യയിലെ 10,000-ത്തോളം ആശുപത്രികളിൽ ചികിത്സ നേടാനാകും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്. നോർക്ക കെയറിലേക്കുള്ള രജിസ്ട്രേഷൻ അടുത്തമാസം 22 മുതലാണ് തുടങ്ങുക. നോർക്ക പ്രതിനിധികൾ ദുബായിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാൽ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പദ്ധതി.
ഭർത്താവ്, ഭാര്യ രണ്ടു കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ നൽകിയാൽ മതിയാകും. നിലവിലുളള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.






