ന്യൂഡൽഹി : പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ . പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടാൽ പാർലമെന്റിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഓപ്പറേഷൻ സിന്ദൂറും പഹൽഗാം ഭീകരാക്രമണവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കൂടതെ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇംപീച്ച്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ്, ടിഎംസി, സമാജ്‌വാദി പാർട്ടി, ഡിഎംകെ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട് . ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും ഇതിനോട് യോജിച്ചിരുന്നു.






