തിരുവനന്തപുരം : വര്‍ഗീയകക്ഷികളുമായുള്ള കൂട്ടുകെട്ടിനെ ഒരു മന:പ്രയാസവുമില്ലാതെ പരസ്യമായി അംഗീകരിക്കുകയാണ് യൂഡിഎഫ് എന്നും നിലമ്പൂരിൽ എല്ലാ വർഗീയവാദികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് നിലകൊള്ളുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂടാതെ പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫിന് പിന്തുണയുമായി ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്ത് വന്നിരുന്നു .
എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ പേര് യുഡിഎഫിനൊപ്പം വന്നപ്പോള്‍ അതിനെ നേരിടാനായി ഏതോ സന്യാസി വന്നിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. അതാരാണെന്ന് പോലും അറിയില്ല എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം ഇടതുസ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ എത്തിയിരുന്നു. അഖില ഭാരത ഹിന്ദുമ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥാണ് ഈക്കാര്യം വ്യക്തമാക്കി എത്തിയിരുന്നത്.






