കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിലും ട്രൈനുകളിലും നടത്തുന്ന സുരക്ഷ പരിശോധനയായ ‘ഓപ്പറേഷൻ രക്ഷിത ‘യുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ചു യാത്ര ചെയ്യുന്ന 60 പേരെ മടക്കിയക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, റെയിൽവേ സ്റ്റേഷനുകളിലാണ് പ്രധാന പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ദിവസവും പരിശോധനയും നടത്തുന്നുണ്ട്. റെയിൽവേ പോലീസ്, ലോക്കൽ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. യാത്രക്കാർക്കായി ബോധവൽക്കരണ ക്ലാസും നടത്തുന്നുണ്ട്. വനിത കംബർട്ടുമെന്റുകളിൽ വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന
കേരള എക്പ്രെസ്സിൽ നിന്ന് യുവതിയെ ചവിട്ടി പുറത്തിട്ട സംഭവത്തെ തുടർന്നാണ് ‘ഓപ്പറേഷൻ രക്ഷിത ‘ എന്ന പേരിൽ റെയിൽവേ സ്റ്റേഷണുകളിൽ പരിശോധന തുടങ്ങിയത്. കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുനിൽ കുമാർ, ആർ പി എഫ് സി ഐ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത് ടിക്കറ്റ് കൗഡർ, ഫ്ലാറ്റഫോം, കംമ്പർട്ടുമെന്റുകൾ എന്നിവടങ്ങകിലാണ് പരിശോധന നടത്തുന്നത്.




