Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കീവിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം; 11 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില ബഹുനില കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കീവിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പോഡിൽസ്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കീവ് മേയർ അറിയിച്ചു. യുക്രൈൻ വ്യോമസേനയുടെ വിവരമനുസരിച്ച്, റഷ്യ 29 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് കീവ്, സുമി, ഖാർകീവ്, ഡ്നിപ്രോപെട്രോവ്സ്ക് മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.

യുക്രൈൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക, ഊർജ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും റഷ്യ അവകാശപ്പെട്ടു.

അതേസമയം, തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ റഷ്യ-യുക്രൈൻ യുദ്ധം പ്രധാന ചർച്ചാവിഷയമാകും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയും ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും. യുക്രൈന്റെ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കാൻ അമേരിക്കൻ നിർമിത പേട്രിയറ്റ് മിസൈലുകൾ അടിയന്തരമായി നൽകണമെന്ന് സെലൻസ്കി വീണ്ടും ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer