ലഖ്‌നൗ: ആദ്യ പ്രസവാവധിക്ക് ശേഷം രണ്ട് വർഷം പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. മനീഷ യാദവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
1961ലെ മാതൃത്വ ആനുകൂല്യ നിയമം സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതായതിനാൽ അതിലെ വ്യവസ്ഥകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. രണ്ട് പ്രസവാവധികൾക്കിടയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇടവേള വേണമെന്ന സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപേക്ഷ നിരസിച്ചതെങ്കിലും, പാർലമെന്റ് പാസാക്കിയ നിയമത്തിന് മുകളിലായി ഇത്തരം നിർദ്ദേശങ്ങൾ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
2021ൽ ആദ്യ കുഞ്ഞ് ജനിച്ചതിനുശേഷം 2022ൽ രണ്ടാമത്തെ പ്രസവാവധിക്ക് അപേക്ഷ നൽകിയെങ്കിലും അത് അനാവശ്യമായി തള്ളിയതാണെന്ന് കോടതി കണ്ടെത്തി. ഇതോടെ അപേക്ഷ നിരസിച്ച ഉത്തരവ് കോടതി റദ്ദാക്കി. 2026 ഏപ്രിൽ 6 മുതൽ ഒക്ടോബർ 2 വരെ ഹർജിക്കാരിക്ക് പ്രസവാവധി അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി.




