തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം.2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്.അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
എണ്ണിയാലൊടുങ്ങാത്ത വേദികള്‍, ആളുകളെ പിടിച്ചിരുത്തിയ എണ്ണമറ്റ പ്രകടനങ്ങള്‍, ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് ബാലു സിനിമാ രംഗത്തേക്ക് എത്തുന്നത്. സാധാരണ വയലിന്‍ മാത്രം കണ്ട് പരിചയമുള്ള മലയാളിക്ക് മുന്നിലേക്ക് ഇലക്ട്രിക് വയലിന്‍ കൊണ്ടുവന്ന് അതില്‍ വിസ്മയം തീര്‍ത്ത മാന്ത്രിക കരങ്ങളായിരുന്നു ബാലുവിന്റേത്.
മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന പറയുന്നത് ബാലഭാസ്‌കറിന്റെ മരണം കൊണ്ട് അടിവരയിട്ട് തെളിയിക്കുന്ന ഒന്നായി മാറുകയായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് ആ മാന്ത്രികനെ മരണം തട്ടിയെടുത്തു. അപകടത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് കൂട്ടായി ബാലുവും വിടപറഞ്ഞു.






