ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയൽസിൽ വെടിവെയ്പ്പ്. ലേക്ക് കാർജെല്ലിഗോ ടൗണിൽ നടന്ന വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റി. ലേക്ക് കാർജെല്ലിഗോയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ പ്രദേശത്ത് എത്താതിരിക്കാൻ അഭ്യർത്ഥിക്കുന്നു. ക്രമസമാധാനം വീണ്ടെടുക്കും വരെ എല്ലാപേരും വീടിനുള്ളിൽ തുടരണമെന്നും അഭ്യർത്ഥിക്കുന്നുന്നതായി പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
പ്രതിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രശ്നങ്ങൾ അവസാനിക്കും വരെ ന്യൂ സൗത്ത് വെയൽസിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 2021-ലെ സെൻസസ് പ്രകാരം ഇവിടെ ഏകദേശം 1100 പേർ താമസിക്കുന്നുണ്ട്. ഈ വർഷം ബോണ്ടി ബീച്ചിൽ ഹനുക്കാ ആഘോഷത്തിനിടെ വെടിവയ്പ്പ് നടന്നിരുന്നു. ആ സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.






