തൃശ്ശൂർ: ദേശീയപാതയിൽ തൃശൂർ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ലാബ് റോഡിലേക്ക് വീണു. അപകടം നടന്ന സമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടാഴ്ച മുൻപ് കണ്ടെയ്നർ ലോറി ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ലാബ് തകർന്നു വീണ അതേ സ്ഥലത്തുതന്നെയാണ് ഇന്നും വീണ്ടും സംഭവം ഉണ്ടായത്. അന്ന് ഉറപ്പിച്ച സ്ലാബ് തന്നെയാണ് വീണ്ടും തകർന്നു വീണതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമാണ പ്രവർത്തനങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുന്നോട്ട് പോകുന്നതെന്ന ആരോപണവും ശക്തമാണ്.






