Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിശ്വാസവോട്ടെടുപ്പിന് മുൻപേ എഐഎഡിഎംകെയിൽ പിളർപ്പ്;34 എംഎൽഎമാർ വിജയിക്കൊപ്പം ചേർന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും ഉടലെടുക്കുന്നു. മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 34 എംഎൽഎമാർ പാർട്ടി നേതൃത്വത്തോട് പരസ്യമായി കലഹിച്ച് ഭരണകക്ഷിയായ വിജയിയുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പത്ത് വർഷം അധികാരം കൈയാളിയ ഒരു പ്രസ്ഥാനം തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ ഉഴലുന്നതിനിടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതെന്ന സൂചനകൾ തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 34 എംഎൽഎമാരുടെ പിന്തുണക്കത്തുമായി സി.വി. ഷൺമുഖം മുഖ്യമന്ത്രി വിജയിയെ നേരിട്ട് കാണാൻ ശ്രമിക്കുന്നതായും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വിവരമുണ്ട്.

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കടുത്ത ആവശ്യമാണ് ഷൺമുഖം വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 47 സീറ്റുകളിൽ മാത്രമാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാൻ സാധിച്ചത്. ഇതിൽ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള 34 പേരും പളനിസ്വാമിയുടെ നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഷൺമുഖത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്നത് നേതൃത്വത്തിന്റെ പരാജയമാണെന്ന് വിമത വിഭാഗം ആരോപിക്കുന്നു. ഈ പരാജയങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പളനിസ്വാമി സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ പക്ഷം.

അതേസമയം, നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ പൂർത്തിയായി. ഈ മാസം 13-നാണ് മുഖ്യമന്ത്രി വിജയ് സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത്. നിലവിൽ ടിവികെയുടെ 107 എംഎൽഎമാരും സഖ്യകക്ഷികളായ കോൺഗ്രസിന്റെ അഞ്ച് പേരും സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവരുടെ രണ്ട് വീതം പ്രതിനിധികളും ഉൾപ്പെടെ 120 പേരുടെ വ്യക്തമായ പിന്തുണ വിജയിക്കുണ്ട്. എന്നാൽ എഐഎഡിഎംകെയിൽ നിന്നുള്ള വലിയൊരു വിഭാഗം കൂടി പിന്തുണ പ്രഖ്യാപിക്കുന്നതോടെ സഭയിൽ വൻ ഭൂരിപക്ഷത്തോടെ ആത്മവിശ്വാസത്തോടെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ വിജയിക്ക് സാധിക്കും. പ്രതിസന്ധി രൂക്ഷമായതോടെ ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഷൺമുഖം വിഭാഗം നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാർട്ടിയെ വലിയ തകർച്ചയിലേക്കാണ് നയിക്കുന്നത്. പളനിസ്വാമി പക്ഷത്തുനിന്ന് കൂടുതൽ ചോർച്ചയുണ്ടാകുന്നത് തടയാൻ ക്യാമ്പ് രാഷ്ട്രീയത്തിനും സാധ്യതയേറിയിട്ടുണ്ട്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer