ന്യൂഡൽഹി: അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായും കുട്ടികളിൽ അമിതഭാരവും ടൈപ്പ് 2 പ്രമേഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും നിയന്ത്രണം കൊണ്ടുവരാൻ സിബിഎസ്ഇ. ഇതിന്റെ ഭാഗമായി ഇനി മുതൽ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഷുഗർ ബോർഡുക്കൾ സ്ഥാപിക്കാൻ നിർദേശവുമുണ്ട് .
ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ അവബോധക്ലാസുകളും സെമിനാറുകളും നടത്തും. നാലുമുതൽ പത്തുവരെ പ്രായമുള്ള കുട്ടികൾ ദിവസേന കഴിക്കുന്ന കാലറിയുടെ 13 ശതമാനവും പഞ്ചസാരയാണെന്ന് പഠനങ്ങൾ പറയുന്നു. 11-നും 18-നുമിടയിലുള്ള കുട്ടികളിൽ ഇത് 15 ശതമാനമാണ്. കുട്ടികൾക്കിടയിൽ അറിവുള്ള ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുപ്പം മുതലേ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലൂടെയും ആരോഗ്യകരമായ സ്കൂൾ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ഷുഗർ ബോർഡിലൂടെ ലക്ഷ്യമിടുന്നത്.






