വീരപ്പൻ;പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം
സത്യമംഗലം കാടുകളുടെ ആഴങ്ങളിൽ നിന്ന് തമിഴകത്തിന്റെ രാഷ്ട്രീയ മൈതാനങ്ങളിലേക്ക് വീരപ്പൻ എന്ന പേര് വീണ്ടും ഇരമ്പിയാർക്കുകയാണ്. ചന്ദനമരങ്ങളുടെ മണവും ആനക്കൊമ്പുകളുടെ തിളക്കവും ചോര കിനിയുന്ന പോരാട്ടങ്ങളും നിറഞ്ഞ ഒരു കാലഘട്ടം കാടിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയാറാകുന്നു. 2004 ഒക്ടോബർ 18 അന്ന് പ്രത്യേക ദൗത്യസേനയുടെ വെടിയുണ്ടകൾക്ക് ഇരയായി ആ കാട്ടുരാജാവ് വീണെങ്കിലും, അയാളുടെ നിഴൽ ഇന്നും തമിഴ് മണ്ണിൽ നിന്ന് മാഞ്ഞുപോയിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും ഒരേസമയം ജനവിധി […]
Read more