Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; ഉഖ്രുൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഫാൽ: സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കാനാവാതെ മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇടക്കാലത്ത് നിലനിന്നിരുന്ന സംഘർഷവിരാമം അടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ തകർന്നിരിക്കുകയാണ്. മെയ്തെ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനൊപ്പം നാഗ വിഭാഗങ്ങളെയും സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലാണ് സാഹചര്യം കടുപ്പിക്കുന്നത്.

ഉഖ്രുൽ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ വിരമിച്ച സൈനികനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടി.എം. കാസോം ഗ്രാമത്തിന് സമീപം, ഇംഫാലിൽ നിന്ന് ഉഖ്രുലിലേക്കു പോകുകയായിരുന്ന സിവിലിയൻ വാഹനങ്ങൾക്ക് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്.

സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഉഖ്രുൽ സന്ദർശിച്ചതിന് പിന്നാലെയാണ് സംഭവം. മ്യാൻമാറിനോട് ചേർന്ന പർവ്വത മേഖലയായ ഇവിടെ ആക്രമണത്തിന് പിന്നിൽ കുക്കി സായുധസംഘങ്ങളാണെന്ന് തങ്ഖുൽ നാഗാ ലോങ് സംഘടന ആരോപിച്ചു. എന്നാൽ ഈ ആരോപണം കുക്കി സോ കൗൺസിൽ നിഷേധിച്ചു.

ലിറ്റാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈവേയിൽ നടന്ന ആക്രമണത്തിൽ നാഗാ റെജിമെന്റിൽ നിന്ന് വിരമിച്ച ചൈനോഷാങ് ഷോക്വാങ്നാവും ഖരാസോം സി.വി ഗ്രാമവാസിയായ യാരുയിംഗം വാഷുവും കൊല്ലപ്പെട്ടു. കാറിന്റെ മുൻസീറ്റിലിരുന്ന ചൈനോഷാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വാഷു പിന്നീട് ആശുപത്രിയിൽ മരിച്ചു.

ഉഖ്രുൽ മേഖലയിലെ നാഗ വിഭാഗത്തിനെതിരായ രണ്ടാമത്തെ വലിയ ആക്രമണമാണിത്. 2023 മെയ് മുതൽ തുടരുന്ന മണിപ്പൂർ കലാപത്തിൽ ഇതുവരെ 250-ലേറെ പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 60,000-ത്തിലധികം പേർ വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

2025 ഫെബ്രുവരി 13-ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഏകദേശം ഒരു വർഷത്തിന് ശേഷം 2026 ഫെബ്രുവരി 4-ന് പിൻവലിച്ചെങ്കിലും സംസ്ഥാനത്തെ സാഹചര്യം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. സംഘർഷം കൂടുതൽ രൂക്ഷമാവുകയും വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ആശങ്കാജനകമായ അവസ്ഥയാണ് തുടരുന്നത്.

Recent News

Advertisement
WhiteswanTV Footer