ന്യൂഡൽഹി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികർ 10 മാസത്തിന് ശേഷം മോചിതരായതായി. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരുടെ മോചനം സാധ്യമായത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്റാനിലെ ഇന്ത്യൻ എംബസി എന്നിവ സംയുക്തമായി നടത്തിയ ചർച്ചകളാണ് നിർണായകമായത്.
‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്ന ഇവരെ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ച് കപ്പൽ പിടിച്ചെടുത്തതിനെ തുടർന്ന് തടവിലാക്കിയിരുന്നു. സംഭവത്തിന്റെ കൃത്യകാരണം ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും, അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. “നിശബ്ദ നയതന്ത്രം” വഴിയാണ് പ്രശ്നം പരിഹരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.






