നമ്മുടെ നാട്ടിൽ വെറും 5 രൂപക്കും പത്തു രൂപക്കും കിട്ടുന്ന പാർലെജി ബിസ്ക്കറ്റ് 2400 രൂപ കൊടുത്ത ഗസയിൽ ഒരു കുടുംബം വാങ്ങിയ കാഴ്ച ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 2023 ശേഷം ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ കുതിച്ചുചാട്ടം ആണ് അനുഭവപ്പെട്ടത്. ഹമാസ് നടത്തിയ അക്രമണത്തിന് ശേഷം ഇസ്രായേൽ ഗസയിലേക്കുള്ള ഭക്ഷ്യത ലഭ്യത കാര്യമായി കുറച്ചിടുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. എന്നാൽ ഒരു പാക്കറ്റ് ബിസ്ക്കറ്റിന് മാത്രമല്ല ഈ ഉയർന്ന വില ഈടാക്കുന്നത്. മറ്റ് അവശ്യസാധനങ്ങൾക്കും ഉയർന്ന വിലയാണ് ഗസയിൽ നൽകേണ്ടിവരുന്നത്.
ഒരു കിലോ പഞ്ചസാരക്ക് ഗാസയിൽ വില 4914 രൂപയാണ്. ഒരു ലിറ്റർ എണ്ണയ്ക്ക് 4177 രൂപയും ഗസയിൽ ഈടാക്കുന്നു .ഒരു കിലോ ഉരുളക്കിഴങ്ങ് 1965 രൂപയാണ് വില. ഒരു കിലോ ഉള്ളിയുടെ വില 4000 കഴിഞ്ഞിരിക്കുകയാണ്. അതേ സമയം ഗസിയിലേക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഒരു ന്യൂനപക്ഷത്തിന് മാത്രമേ ലഭിക്കാറുള്ളൂ എന്നും അർഹതപ്പെട്ടവർക്ക് അത് നൽകാതെ ക്ഷാമം ഉണ്ടാക്കി വൻവിലക്ക് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നും ചില ഗസാനിവാസികൾ പറയുന്നുണ്ട്.






