തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്കും തുടർഭരണം പത്താം വർഷത്തിലേക്കും കടക്കുകയാണ്. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സർക്കാർ. എന്നാൽ ഭരണം ഏതുവിധേനയും കൈപ്പിടിയിലൊതുക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് പ്രതിപക്ഷത്തിന്റെ മുന്നോട്ടുപോക്ക്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും എല്ലാം മുന്നൊരുക്കങ്ങൾ മാത്രം. പ്രളയം, കോവിഡ് ദുരന്തങ്ങൾ തുടങ്ങിയവയെല്ലാം സർക്കാരിന്റെ ഗ്രാഫുയർത്തി.
എന്നാൽ വികസനത്തിലൂന്നിയുള്ള പ്രചാരണമാണ് ഇനിയുള്ള സർക്കാരിന്റെ ആയുധം. ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, വ്യവസായമേഖലയിലെ വളർച്ച എന്നിവയാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. ധനപ്രതിസന്ധിയുടെ വെല്ലുവിളി കേന്ദ്രസർക്കാരിനെ സംസ്ഥാനം പഴിചാരുമ്പോൾ അതിനിടയിൽ സർക്കാരിന്റെ ധൂർത്തിലേക്ക് വിരൽ ചൂണ്ടുകയാണ് പ്രതിപക്ഷം.






