കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർ ഇല്ല. ഇതു മൂലം ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. ആകെ വലഞ്ഞ് രോഗികളും ഡോക്ടർമാരും. പതിനഞ്ചു അസിസ്റ്റന്റ് പ്രഫസർമാരുള്ളതിൽ ഏഴു പേരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഒരാൾ നീണ്ട അവധിയിലാണ്.
ഹോസ്പിറ്റലിൽ ദിവസേന മൂന്നുറു പേരാണ് ഒപിയിലെത്തുന്നത്. നൂറ്റിയറുപ്പത്തിയഞ്ചു പേരെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. ദിവസേന ഇരുപത്തിയഞ്ചലധികം രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ഓരോ മാസവും നാന്നൂറ് പ്രസവങ്ങൾ നടക്കുന്നു. ഇവയിൽ നൽപ്പത്തിയഞ്ചു ശതമാനവും ഗുരുതരാവസ്ഥയിലുള്ളവയാണ്. ഇതു കൂടാതെയാണ് ഒട്ടേറെ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും.
മെഡിക്കൽ കോളേജിൽ കൃത്രിമ ബീജ സങ്കലനം ഉൾപ്പെടെ ചികിത്സകളും നടക്കുന്നു. ഇവയെല്ലാം ചെയ്യാൻ രണ്ട് പ്രഫസർമാരും മൂന്ന് അസോഷ്യേറ്റ് പ്രഫസർമാരും ഏഴു അസിസ്റ്റന്റ് പ്രഫസറും മാത്രം. ഇവരാണെകിൽ ചികിത്സ കൂടാതെ ഡോക്ടർമാരെ പഠിപ്പിക്കാനും പോകണം. ഡോക്ടർമാരെ നിയമിക്കാതിരിക്കാൻ സർക്കാർ കണ്ടെത്തുന്ന ന്യായം കോടതിയിൽ നിലനിൽക്കുന്ന കേസാണ്.






