നാടും നഗരവും ഇന്ന് ഉത്രാടപ്പാച്ചിലിൽ. നാളെ തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുന്നു. കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മിക്കവരും. തിരുവോണത്തിനായുള്ള അവസാന വട്ട ഒരുക്കത്തിനെ സൂചിപ്പിക്കുന്നതാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിരുവോണം അടുത്തതോടെ ടൺ കണക്കിനു പച്ചക്കറിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്.
മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറിൽ നിന്നും 250 ലേക്കും കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന മധുര, തേനി മാർക്കറ്റുകളിലും സ്ഥിതി ഇതുതന്നെ. പക്ഷേ ചൊവ്വാഴ്ച ഉയർന്ന വിലക്ക് വ്യാപാരികൾ പച്ചക്കറി വാങ്ങിയതിനാൽ ഉത്രാദ ദിവസം മലയാളി കൂടിയ വില നൽകേണ്ടി വരാനാണ് സാധ്യത.






