കോഴിക്കോട്: ബാലുശ്ശേരി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്‌ബി വഴി സംസ്ഥാന സർക്കാർ 11.55 കോടി വകയിരുത്തി, ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന്റെ പരിശ്രമ ഫലമായാണ് ഈ ഫണ്ട് ഇവിടേക്ക് എത്തിക്കാൻ സാധിച്ചത് എന്നാൽ ബാലുശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിന്റെ ഭാഗമാണെന്നാണ് എന്നാണ് അവകാശം.
ഈ കാല മാത്രയും ബൈപ്പാസ് വികസനം തടസ്സപ്പെടുത്തുക മാത്രമാണ് യുഡിഫ് ചെയ്തത് എന്ന് എൽഡിഎഫ് പറയുന്നു. മുഖ്യമന്ത്രിയുടെയും എംഎൽ എ യുടെയും ഫോട്ടോ പോസ്റ്ററിൽ നിന്നും നീക്കം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്ന്റെ ഫോട്ടോ ആഡ് ചെയ്താണ് പുതിയ തരത്തിലുള്ള അവകാശ വാദം നടക്കുന്നത്, ഒന്നും ചെയ്യാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന എട്ടുകാലി മമ്മൂഞ്ഞ് ആവുകയാണ് യുഡിഎഫ് ഭരണ സമിതി എന്ന് എൽഡിഎഫ് പറഞ്ഞു.






