കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ ഈ കേസിൽ നടപടികൾ രാവിലെ 11 മണിക്കാണ് ആരംഭിക്കുക.
നടിയെ ബലാൽസംഗം ചെയ്‌തും ദൃശ്യങ്ങൾ പകർത്തിയും എന്ന കുറ്റത്തിന് പൾസർ സുനിയാണ് ഒന്നാം പ്രതി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറു പേരടക്കം മൊത്തം പത്ത് പ്രതികളെയാണ് വിചാരണ ചെയ്തിരിക്കുന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ബലാൽസംഗത്തിന് ക്വട്ടേഷൻ നൽകി ആക്രമണം നടത്തിച്ചതാണെന്നതാണ് ദിലീപിന് എതിരായ പ്രധാന ആരോപണം. എന്നാൽ തനിക്കെതിരെ ചമച്ച കേസാണിതെന്നും, പ്രോസിക്യൂഷൻ വ്യാജ തെളിവുകൾ ആണ് കോടതിയിൽ സമർപ്പിച്ചതെന്നും ദിലീപ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.






