ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബിൽ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും പിന്തുണ ലഭ്യമാകില്ലെന്നാണ് വിലയിരുത്തൽ. 543 അംഗ ലോക്സഭയിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്ക് സംവരിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ മുന്നോട്ടുവച്ച ബില്ലിനെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം തടയുകയാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും ആരോപിക്കുന്നു.
ഇന്നലെ അർധരാത്രി വരെ പാർലമെന്റിൽ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു. ചർച്ചയ്ക്കിടെ ഫ്രാൻസിസ് ജോർജ് എംപി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഭരണകൂടം വളഞ്ഞ വഴിയിലൂടെ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.




