ക്വറ്റ: ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്താൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) കമാൻഡോകൾ ഉൾപ്പെടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ബിഎൽഎയുടെ ആക്രമണം. സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) ഉൾപ്പെടെയാണ് ബലൂചിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത്. രണ്ട് സൈനിക വാഹനങ്ങൾ തകർത്തു.
ഇരു വിഭാഗങ്ങളും തമ്മിലുള്ള രൂക്ഷമായ വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടു നിന്നതായിയാണ് വിവരം. പാകിസ്താൻ സർക്കാരിൽ നിന്ന് സാമ്പത്തിക ചൂഷണവും ഒറ്റപ്പെടുത്തലും നേരിടുന്ന ബലൂചിസ്ഥാൻ ദശാബ്ദങ്ങളായി പോരാട്ടത്തിലാണ്. സുരക്ഷാ സേന, സർക്കാർ സ്ഥാപനങ്ങൾ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇവർ ലക്ഷ്യമിടുന്നത്.




