പത്തനംതിട്ട: കൂടലില്‍ തട്ടുകടയ്ക്ക് മുമ്പിൽ കൂട്ടത്തല്ല് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ തട്ടുകട ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കടയുടമ അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയയാള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞത് കടയുടമ ചോദ്യം ചെയ്തതാണ് കൂട്ടയടിയില്‍ കലാശിച്ചത്.
പൊതുസ്ഥലത്ത് വെച്ച് ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം പറഞ്ഞത് തട്ടുകടയുടമ ചോദ്യം ചെയ്യ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഈ പ്രവർത്തി കച്ചവടത്തെ ബാധിക്കുമെന്നായിരുന്നു കടയുടമയുടെ പക്ഷം. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
ഏപ്രില്‍ 20 നാണ് സംഭവം നടന്നത്. ഇതിനിടെ തട്ടുകടയില്‍ ഉണ്ടായിരുന്ന സ്ത്രീയെയും ഒരാള്‍ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് യുവതി ചായകോപ്പയിലെ ചൂടുവെള്ളം ഇയാളുടെ മുഖത്തേക്ക് ഒഴിച്ചു. ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.






