സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. ഇതുമായി ബന്ധപ്പെട്ട 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2892 പരാതികളാണ് മലപ്പുറത്തുനിന്നും ലഭിച്ചത്. എറണാകുളത്തുനിന്ന് 2268 പരാതികളാണ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് പരാതി. 137 പരാതികളാണ് വയനാട്ടിൽ നിന്ന് ലഭിച്ചത്. ഷെയർ തട്ടിപ്പിലൂടെ ആണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 151 കോടി രൂപയാണ് ഇങ്ങനെ നഷ്ടമായത്.
അതേസമയം നഷ്ടപ്പെട്ട പണത്തിൽ 54.7 9 കോടി രൂപ കേരള പോലീസ് തിരികെ പിടിച്ചു. ഡിജിറ്റൽ തട്ടിപ്പിൽ പരാതികൾ വർധിച്ചുവരുന്നത് കണക്കിലെടുത്ത് മുൻകരുതലുകൾ പാലിക്കണമെന്നും പോലീസ് നിർദേശിക്കുന്നു.
Content: Kerala lost Rs 351 crore to online fraud in six months






