കൈമ അരിയ്ക്ക് കുത്തനെ വില ഉയർന്നു. പച്ചക്കറിയ്ക്കും വില വർധിക്കുകയാണ്. പ്രമുഖ കമ്പനികളുടെ കൈമ അരി കിലോയ്ക്ക് 180 മുതല്‍ 190 വരെ ഉണ്ടായിരുന്നത് പുതിയ സ്റ്റോക്ക് ഇറക്കിയതോടെ 235 മുതല്‍ 250 രൂപ വരെയാണ് വില. വെളിച്ചെണ്ണ വിപണിയില്‍ വിലയ്ക്ക് നേരിയ ആശ്വാസമുണ്ട്. കിലോയ്ക്ക് 450 രൂപ ഉണ്ടായിരുന്നത് 420 ആയി കുറഞ്ഞിട്ടുണ്ട്. പച്ചക്കറിക്കും വിപണിയില്‍ പ്രതിദിനം വിലയേറുകയാണ്.
കാരറ്റ്, പയര്‍, മുളക് എന്നിവയ്ക്കാണ് പ്രധാനമായും വിലക്കയറ്റമുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ ഉണ്ടായിരുന്ന കാരറ്റ്, മുളക് എന്നിവ 80-ലേക്ക് ഉയര്‍ന്നു. 30 മുതല്‍ 40 വരെ ഉണ്ടായിരുന്ന പയറിനും 80 രൂപയായി ഉയര്‍ന്നു. 20-ല്‍നിന്ന് വെള്ളരിക്ക 45-ലേക്കും 20-ല്‍നിന്ന് എളവന്‍ 35-ലേക്കും വിലയേറി. 30 രൂപയുണ്ടായിരുന്ന തക്കാളി 40-ലേക്കും കൊത്തമര 65-ലേക്കും ചെരങ്ങ 50-ലേക്കും പടവലം 50-ലേക്കും വിലവര്‍ധിച്ചു. 60 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 80 രൂപയായി. ഓണസീസണ്‍ ആകുന്നതോടെ പച്ചക്കറിക്ക് ഇനിയും വില ഉയരാനാണു സാധ്യത.






