ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിന് ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞു വീഴ്ത്തി 9 വിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ടീം ഇന്ത്യ കണക്കിലും കരുത്തിലും പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്.
ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് ജോഡിയിലുമാണ് പാകിസ്താന്റെ പ്രതീക്ഷകൾ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടയിലാണ് മത്സരം. വെറും ഒരു മത്സരമെന്ന് പറയുമ്പോഴും ഇരുടീമുകളെയും സംബന്ധിച്ച് ഈ മത്സരം അഭിമാന പോരാട്ടം തന്നെയയാണ്.






