ആലപ്പുഴ:ജില്ലാ കോടതി പാലം പണിയുടെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്ന ഇടവഴികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥക്കെതിരെ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി.
വഴികളിലെ കുഴികൾ, സൈഡ് താഴ്ചകൾ, കല്ല്–കട്ടകൾ, കേബിളുകൾ, പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ തുടങ്ങി നിരവധി തടസങ്ങൾ ഇന്നുവരെ നീക്കം ചെയ്തിട്ടില്ല. നഗരചത്വര മേഖലയിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അപകടഭീതിയും സൃഷ്ടിക്കുന്നു. ഇടുങ്ങിയ ഇടവഴികളിൽ ഓട്ടോറിക്ഷകളുടെ നിരയും അനധികൃത പാർക്കിംഗും ഗതാഗത തടസ്സം കൂട്ടുന്നു.
പദ്ധതി വർഷങ്ങളായി നീളുന്നുവെങ്കിലും സുരക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളിൽ അധികൃതരുടെ മെല്ലെപോക്ക് തുടരുകയാണെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു. നഗരത്തിന്റെ സിറാകേന്ദ്രമായിട്ടും മാർഗനിർദേശ ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ലെന്നത് ആരോപിച്ചു .






