ന്യൂഡൽഹി: ഇന്ത്യ–യുഎസ് ചർച്ചകൾ അടുത്ത ആഴ്ചകളിൽ ഫലം കാണുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ ഇറക്കുമതിയടക്കം പല വിഷയങ്ങളിലും ധാരണയിലെത്തുമെന്ന സൂചനയാണ് യുഎസ് നൽകിയത്. ഉടൻ തന്നെ ട്രംപ്–മോദി കൂടിക്കാഴ്ച നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷാവസാനത്തിലോ അടുത്ത വർഷാരംഭത്തിലോ ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കാനാണ് ആലോചന. കശ്മീർ വിഷയത്തിൽ അമേരിക്ക മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്നും യുഎസ് ഊർജ്ജ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്നും അമേരിക്കയുടെ നിലപാട്.
ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് പിന്തിരിപ്പിക്കാനാകുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, ഇന്ത്യ അമേരിക്കയുടെ നിലപാട് അനുകൂലിക്കുമെന്ന് യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കിയും പ്രതീക്ഷ പ്രകടിപ്പിച്ചു.






