Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരി കടത്താൻ സഹായിച്ച 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജയിലിൽ തടവുകാരിലേക്ക് ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. ജയിലുകൾക്കുള്ളിലെ ലഹരിക്കച്ചവടം മൂടിവയ്ക്കാൻ ജയിൽ വകുപ്പ് ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിർബന്ധിതമായ നടപടി സ്വീകരിക്കേണ്ടിവന്നു. കേസുകളിലൊന്നിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലഹരിക്കേസ് പ്രതികളിൽ നിന്നു മുരളി മോഹന്റെ ഭാര്യയുടെ പേരിലുള്ള ഫോൺ നമ്പറിലേക്ക് നിരവധി കോൾസ് ലഭിച്ചതാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേ നമ്പറിൽ നിന്നു തടവുകാരുടെ ബന്ധുക്കളോടും പലതവണ ആശയവിനിമയം നടന്നിട്ടുണ്ട്. വിവരം ലഭിച്ചിട്ടും തുടക്കംമുതൽ നടപടിയില്ലാതെ മുരളിയെ കോട്ടയം ജില്ലാ ജയിലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. പിന്നീട് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സ്വീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടതോടെയാണ് സസ്പെൻഷൻ.

എറണാകുളം ജില്ലാ ജയിലിൽ നിന്നും ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് എപിഒ ഷിറാസ് ബഷീറിനെ ജൂലൈയിൽ സസ്പെൻഡ് ചെയ്തു. ജയിലിൽ ലഭിച്ച ലഹരി ഉൽപന്നങ്ങൾക്കുള്ള പണമടയ്ക്കൽ ജയിലിനുപുറത്ത് പ്രതികൾ മുഖേനയായിരുന്നു, ഇക്കാര്യം അന്വേഷണത്തിൽ സ്ഥിരീകരിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലെ എപിഒ അജുമോൻ തടവുകാരിലേക്ക് ലഹരി എത്തിക്കുന്നതായി വിവരമെത്തിയപ്പോൾ ജയിൽ വകുപ്പ് കണ്ണൂരിലേക്ക് സ്ഥലംമാറ്റിയെങ്കിലും പൊലീസിന്റെ വിശദമായ റിപ്പോർട്ടിനും സംസ്ഥാന പൊലീസ് മേധാവിയുടെ ഇടപെടലിനുമാത്രമേ തുടര്‍നടപടി ഉണ്ടായുള്ളൂ. അജുമോൻ യു.പി.ഐ വഴിയാണ് പണം കൈപ്പറ്റിയതെന്ന വിവരം തെളിയിച്ചിട്ടുണ്ട്. തടവുകാരിലേക്ക് ലഹരി, മൊബൈൽ ഫോൺ തുടങ്ങിയവ കടത്തുന്നവയിൽ 10 ശതമാനം മാത്രമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ബാക്കി കേസുകൾ പലപ്പോഴും ജയിൽ വകുപ്പിനകത്ത് തന്നെ മറച്ചുവെക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Recent News

Advertisement
WhiteswanTV Footer