ന്യൂഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാലും താൻ ജയിലിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അദ്ദേഹത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. അതേസമയം, ലഡാക്കിലെ വിവിധ സംഘടനകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമം തുടരുകയാണെങ്കിലും, സംഘടനകൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു.
ഇതിനിടെ, സോനം വാങ്ചുക്കിന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.






