താമരശ്ശേരി: താമരശ്ശേരിയിൽ ഡോക്ടർ വിപിൻ്റെ തലക്കു വെട്ടിയ സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും പ്രവർത്തനം താത്കാലികമായി നിര്‍ത്തുമെന്നും സംഘടന അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ്പാണ് ഡോക്ടറെ ആക്രമിച്ചത്. കുട്ടികളെ പുറത്ത് നിർത്തി, സൂപ്രണ്ട് മുറിയിൽ ഇല്ലാത്ത സമയത്ത് ഡോക്ടർ വിപിനെ ലക്ഷ്യം വച്ച് സനൂപ്പ് ആക്രമിച്ചു. പരിക്കേറ്റ ഡോക്ടറെ ഉടൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം സനൂപ് പോലീസ് പിടികൂടി.






