ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിന്റെ മേൽനോട്ടത്തിൽ സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പിതാവിന്റെ ഹർജിയിൽ, ഒരു സമിതി രൂപീകരിച്ച് കേസിന്റെ മേൽനോട്ടം കോടതിയുടെ കീഴിൽ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ദീപാവലി അവധിക്കുശേഷം കോടതിയിൽ പരിഗണിക്കപ്പെടും. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും, കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്നും പുഷ്‌കരാജ് സബർവാൾ മുൻപ് ആവശ്യപ്പെട്ടിരുന്നു.
സുമീത് സബർവാൾയുടെ ജീവനൊടുക്കലാണ് ദുരന്തത്തിലേക്ക് നയിച്ച കാരണമെന്ന വിദേശമാധ്യമ റിപ്പോർട്ടുകളും, കേന്ദ്രത്തിന് നൽകിയ കത്തിലും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങൾ, അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുമോ എന്ന ആശങ്കയുമാണ് പുഷ്‌കരാജ് സബർവാൾ വ്യക്തമാക്കിയത്.






