ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്ന് ബിഹാറിലേക്ക് പോകുന്ന അമൃത്ഭാരത് എക്സ്പ്രസിലെ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും ഉപയോഗിക്കാനായി കഴുകി. പിന്നാലെ റെയിൽവേ നടപടി എടുത്തു.യാത്രക്കാരിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങളിൽ കാണപ്പെട്ട കാറ്ററിംഗ് ജീവനക്കാരനെ ജോലിയിൽനിന്നും സസ്‌പെന്റ് ചെയ്തെന്നും, ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു. കമ്പനിക്ക് പിഴചുമത്താനും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതുമാണ് ഐആർസിടിസിയുടെ അറിയിപ്പ്. എന്നാൽ യൂത്ത് കോൺഗ്രസ് റെയിൽവേ സാധാരണക്കാരുടെ ആരോഗ്യത്തെ പേടിപ്പിക്കുന്ന രീതിയിൽ കളിക്കുന്നു എന്ന നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി.






