ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ റിതല മെട്രോ സ്റ്റേഷൻ സമീപമുള്ള ബംഗാളി ബസ്തി പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 400-ൽ അധികം കുടിലുകൾ കത്തിനശിച്ചു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിതല മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. എൽപിജി സിലിണ്ടറുകളുടെ പൊട്ടിത്തെറിയാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു.
കട്ടിയുള്ള പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി മാറ്റി നിർത്താനും ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിഞ്ഞുപോകാനും ശ്രമിച്ചു. 400 മുതൽ 500 വരെ കുടിലുകൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.










