ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തിവച്ചു. വിദേശ വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലാണ് റഷ്യൻ എണ്ണയുടെ സ്വീകരണം അവസാനിപ്പിച്ചത്.
റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായ യുഎസ് ഉപരോധങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ തീരുമാനം. റഷ്യയിലെ രണ്ടുകമ്പനികളെ ലക്ഷ്യംവെച്ചാണ് അമേരിക്ക കഴിഞ്ഞ മാസം ഉപരോധം പ്രഖ്യാപിച്ചത്. ഇന്നാണ് ഔദ്യോഗികമായി നിലവിൽ വന്നത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് സംസ്കരിച്ച ശേഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് ഇതുവരെ റിലയൻസ് പിന്തുടർന്ന് വന്ന രീതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






