സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബാറിൽ മദ്യം നൽകാത്തതിൽ വിരോധം; ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമം – ജെറീഷിന് 12 വർഷം തടവ്

തൃശ്ശൂർ : കുന്നംകുളം ആർ.സി. പാർക്ക് ബാറിൽ പ്രവർത്തന സമയം കഴിഞ്ഞെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുന്നംകുളം തെക്കെയങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിന് (39) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി 12 വർഷം കഠിനതടവും 7000 രൂപ പിഴയും വിധിച്ചു.

2016 ജൂലൈ 3-ന് രാത്രി ഒരു മണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്യുവാൻ ഇടയായ സംഭവം നടന്നത്. ബാറിലെ ജീവനക്കാരായ കുടക് ചേലോത്ത് വീട്ടിൽ രവിയുടെ മകൻ വിജീഷ് (26), നെല്ലുവായ് പതിയാരത്ത് കോഴിക്കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ബാലു (50), മണ്ണാർക്കാട് പറമ്പിള്ളി പൊന്മാനാടിയിൽ വീട്ടിൽ ഗോപാലൻ നായരുടെ മകൻ വിജയൻ (48) എന്നിവർ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒന്നാംപ്രതി ജെറീഷിന്റെ നേതൃത്വത്തിൽ ഒമ്പത് പ്രതികളും ചേർന്ന് ഇരുമ്പ് പൈപ്പ്, വാൾ തുടങ്ങിയ ആയുധങ്ങളുമായി വാതിലുകൾ ചവിട്ടി തകർത്തുകയറി ജീവനക്കാരെ മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റു തൊഴിലാളികൾ എത്തിയതോടെ പ്രതികൾ അവരെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്തസാക്ഷ്യം നിറഞ്ഞ നിലയിൽ കിടന്ന ജീവനക്കാരെ മറ്റ് താമസക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

കേസിൽ ഒമ്പത് പേരാണ് പ്രതികളായിരുന്നത്. ഇവരിൽ സ്റ്റിൻസൺ, ജീസൺ, രോഹിത്, വിജിൻ, ജീവൻ എന്നിവരെ മുമ്പ് കോടതി 12 വർഷം 3 മാസം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. രണ്ടാംപ്രതി സജി, മൂന്നാംപ്രതി സ്റ്റോമി, ആറാംപ്രതി സുധീർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ നേതൃത്വസംഘത്തിന്റെ തലവനായിരുന്ന ഒന്നാംപ്രതി ജെറീഷ് അന്ന് ഒളിവിലായതുകൊണ്ടാണ് വിചാരണ ഇപ്പോഴാണ് പൂർത്തിയായത്. ജെറീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമലംഘനക്കേസിൽ തടവിൽ കഴിഞ്ഞിട്ടുള്ള ഇയാൾ കുന്നംകുളം പോലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

കുന്നംകുളം പോർക്കുളത്ത് പള്ളിപ്പെരുന്നാൾ കണ്ടുനിന്നിരുന്ന ഒരു മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾക്ക് മുൻപ് കോടതി ഏഴ് വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു. കൂടാതെ കുന്നംകുളം വൈഎംസിഎ റോഡിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ വഴിയിൽ തടഞ്ഞ് പെട്രോൾ ചോദിച്ചതിൽ നൽകാത്തതിന്റെ വിരോധത്താൽ ആക്രമിച്ച കേസിലും ജെറീഷിന് രണ്ട് വർഷം കഠിനതടവാണ് കോടതി വിധിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.

കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.പി. ഫർഷാദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ. രജിത്കുമാർ കോടതിയിൽ പ്രതിനിധീകരിച്ചു. കോടതിയുടെ ലൈസൺ ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ജെ. സാജൻ പ്രോസിക്യൂഷന് പിന്തുണനൽകി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement