മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ UDFൽ ഭിന്നത രൂക്ഷം. മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളും ഹരിതശ്രീ , സീമാർട്ട് സൂപ്പർ മാക്കറ്റ് അഴിമതി, ചെറുകാവ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി എന്നിവ ചൂണ്ടികാട്ടിയാണ് മൂന്നാം വാർഡ് കൊടപ്പുറം ലീഗ് പ്രവർത്തകർ വനിതാ ലീഗ് നേതാവിനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്.
ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം നേതാക്കളും, കൊണ്ടോട്ടി എം എൽ എ TV ഇബ്രാഹീം പഞ്ചായത്ത് ലീഗ് നേതാക്കൾ പലവട്ടം ചർച്ച നടത്തിയിട്ടും വിമത സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പ്രാദേശിക ലീഗ് പ്രവർത്തകർ തയ്യാറായില്ല. കഴിഞ്ഞ വർഷം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചു തോറ്റ സ്ഥലം കൂടിയാണ് കൊടപ്പുറം
നിലവിൽ കോൺഗ്രസ്സിനാണ് UDF ൽ 3ാം വാർഡ്കൊടപ്പുറം സീറ്റ് നൽകിയത്.
കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ചെറുകാവ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ശ്രീമതി സിന്ധുരാമകൃഷ്ണനാണ്. കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റായ ജനറൽ സീറ്റായ2ാം വാർഡ് പെരിങ്ങാവ് വിട്ടുനൽകിയാണ് UDFവനിതാ സംവരണമായ കൊടപ്പുറം കോൺഗ്രസ്സിന് നൽകിയത്. ലീഗ് നേതൃത്വത്തിൻ്റെ ഇത്തരം നിലപാടിൽ കോൺഗ്രസ്സ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണെന്ന് വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് റിയാസുദ്ധീൻ പൊയ്ലിക്കര പറഞ്ഞു.










